സൈന്ന്യംബംഗാളിൽ പ്രതിക്ഷേധവുമായിമമത
- 02/12/2016

കോൽക്കത്ത: സംസ്‌ഥാന സർക്കാരിനോട് ആലോചിക്കാതെ ടോൾ പ്ലാസകളിൽ സൈന്യത്തെ വിന്യസിച്ച നടപടിയിൽ ശക്‌തമായ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് മമത പറഞ്ഞു. എന്താണ് സംഭവച്ചതെന്ന് അറിയില്ല. സൈന്യം മോക് ട്രിൽ നടത്തിയാലും അത് സംസ്‌ഥാനത്തെ അറിയിക്കാറുണ്ട്. സൈന്യത്തെ വിന്യസിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് എഴുതുമെന്നും അവർ പറഞ്ഞു. ഫെഡറൽ സംവിധാനത്തിനു നേർക്കുള്ള ആക്രമണമാണിത്. ഗൗരവുമുള്ളതും കേട്ടുകേൾവിയില്ലാത്തതുമായ സംഭവമാണിതെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ ദേശീയ പാത രണ്ടിലെ രണ്ട് ടോൾ പ്ലാസകളിലാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്