പത്രം എടുക്കാനെത്തിയ വാഹനം അടിച്ചു തകര്‍ത്തു: ഗുണ്‍ടകളുടെ ബൈക്കും മൊബൈല്‍ ഫോണും കസ്റ്റടിയില്‍

തിരുവനന്തപുരം : ഇന്നലെ രാത്രി 12.30 ഓടെ നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവിലിനു സമീപം പത്രം എടുക്കാനെത്തിയ വാഹനം ഗുണ്ടണ്‍ടാ സംഘം അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ ്തു. മാരായമുട്ടം സ്വദേശികളായ ശ്രീകുമാറും സുമിത്രനുമാണ് പത്ര വാഹനത്തില്‍ ഉണ്ടണ്ടണ്‍ടായിരുന്നത്. വാഹനം അടിച്ചു തകര്‍ക്കുന്ന ശബ്ദം കേട്ട് എത്തിയ കിലോ-40 (ഹൈവേ പട്രോള്‍) വാഹനം എത്തിയതോടെ ബൈക്കില്‍ എത്തിയ ആറ് അംഗ ഗുണ്ടണ്ടണ്‍ടാ സംഘം രക്ഷപ്പെടുകയായിരുന്നു. ഒരു ബൈക്കും മൊബൈല്‍ ഫോണും സംഭവ സ്ഥലത്തുനിന്നു പൊലീസിനു ലഭിച്ചു. കെ.എല്‍-01-ഡി.എല്‍-ടി.പി-8482 എന്ന ബൈക്ക് ഹൈവേ പട്രോള്‍ നെയ്യാറ്റിന്‍കര പൊലീസിനു കൈമാറി........ തങ്ങളെ അക്രമിക്കാനെത്തിയത് മാരായമുട്ടം സ്വദേശികളായ സുജിത്ത് , അരുണ്‍ , ശ്യാം , സജു , ഗോപകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണെന്ന് പത്ര വാഹനത്തിന്‍റെ ജീവനക്കാരനായ ശ്രീകുമാര്‍ നെയ്യാറ്റിന്‍കര പൊലീസില്‍ മൊഴി നല്‍കി. മാരായമുട്ടം മുതൽ ഗുണ്ടാ സംഗം പത്ര വാഹനത്തിനു പിറകെ ഉണ്ടായിരുന്നു നെയ്യാറ്റിൻകര പോലീസിനെ വിളിക്കാൻ ഫോൺ എടുത്ത സമയത്തു് വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകർത്തു .വാഹനത്തിലുണ്ടായിരുന്നവർക്കു പരിക്കേറ്റിരുന്നു .ആദ്യം മെഡിക്കൽ കോളേജിലും ,പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രേവേശിപ്പിച്ചു ... മാരായമുട്ടം സ്വദേശികളായ അഞ്ചംഗ ഗുണ്ടണ്‍ടാ സംഘത്തിനു വേണ്‍ടണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതില്‍ സുജിത്തും , അരുണും കഞ്ചാവ് കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലിറങ്ങിയ പ്രതികളാണെന്ന് മാരായമുട്ടം എസ്.ഐ മൃദുല്‍കുമാര്‍ പറഞ്ഞു.