തലസ്ഥാനത്തെ ഇനി നവജ്യോത് സിങ് ഖോസ നയിക്കും;കെ.ഗോപാലകൃഷ്ണൻ മലപ്പുറത്തേക്ക്

തലസ്ഥാനത്തെ ഇനി നവജ്യോത് സിങ് ഖോസ നയിക്കും;കെ.ഗോപാലകൃഷ്ണൻ മലപ്പുറത്തേക്ക് തിരുവനന്തപുരം:നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കൊവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത കൈവിടാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ നവജ്യോത് സിങ് ഖോസ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.തിരുവനന്തപുരം ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചാബ് സ്വദേശിയായ ഖോസ അമൃത്‌സറിലെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ നിന്നും ബി.ഡി.എസ് പൂര്‍ത്തിയാക്കി. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍, കണ്ണൂർ സബ് കളക്ടര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡി, നാഷണല്‍ ആയുഷ് മിഷന്‍ എം.ഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഖത്തറില്‍ ഡോക്ടറാണ്. ഒന്നരവയസുകള്ള മകളുണ്ട്. കണ്ണൂർ സബ്കളക്ടറായിരുന്ന കാലത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിലും കണ്ടല്‍വന സംരക്ഷണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി.മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്ന കെ. ഗോപാലകൃഷ്ണന് കളക്ടറേറ്റ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.