രാഖി(30) കൊന്നു കുഴിച്ചു മൂടിയ കേസ് ഇൽ അഖിലും ,രാഹുലും കസ്റ്റഡിയിൽ തിരുവനന്തപുരം: നെയ്യാറ്റിൻകര ,തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാജന്റെ മകൾ രാഖിമോളെ (30) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അഖിലിനെതിരെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുലി നെയും അറസ്റ്റ് ചെയ്തു . രാഹുലിനെ റിമാൻഡ് ചെയ്തു .ഇവരെ അറസ്റ്റ് ചെയ്ത താണന്നും ,കിഴടങ്ങിയതാണന്നും അഭ്യൂഹങ്ങൾ ഉണ്ട് .രണ്ടു പേരയും കസ്റ്റഡിയിൽ വാങ്ങുമെന്ന് സൂചനയുണ്ട് ..അഖിലിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാതായപ്പോൾ രാഖിമോളെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുൽ പൊലീസിനോട് കുറ്റസമ്മതം നടത്തി. താനും അഖിലും ചേർന്ന് കാറിൽ വച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്നും വീട്ടുവളപ്പിൽ മുൻകൂട്ടി തയ്യാറാക്കിയ കുഴിയിൽ സുഹൃത്തായ ആദർശിന്റെ സഹായത്തോടെ മറവുചെയ്തെന്നും രാഹുൽ സമ്മതിച്ചു. മലയിൻകീഴിലെ ഒളിയിടത്തിൽ നിന്ന് ഇന്നലെ രാഹുലിനെ പിടികൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.അംമ്പൂരി കൊലപാതകം: അഖിലിനെതിരെ സഹോദരന്റെ മൊഴി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..രാഹുൽ പൊലീസിനോട് പറഞ്ഞത്: അഖിലിന്റെ വിവാഹം തടയുമെന്ന ഘട്ടത്തിലാണ് കൊല നടത്തിയത്. അഖിൽ നിർമ്മിച്ചുകൊണ്ടിരുന്ന വീടിന്റെ മുൻവശത്ത് പലതവണ ഇതിനായി ഗൂഢാലോചന നടത്തി. വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത്, രാഖിയെ മറവുചെയ്യാൻ കുഴിയെടുക്കുകയും അതിലിടാൻ ഉപ്പ് ശേഖരിച്ചുവയ്ക്കുകയും ചെയ്തു.എറണാകുളത്തെ ജോലിസ്ഥലത്ത് പോകാൻ ജൂൺ 21ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയ രാഖിയെ അഖിൽ കാറിൽ കയറ്റി അമ്പൂരി തട്ടാമുക്ക് ജംഗ്ഷനിലെത്തിച്ചു. ധനുവച്ചപുരം വഴിയാണ് വന്നത്. രാത്രി എട്ടോടെ വീടിന്റെ മുൻവശത്ത് കാർ എത്തിയപ്പോൾ താൻ രാഖിയുടെ കഴുത്തിൽ അമർത്തിപ്പിടിച്ചു. രാഖി ബഹളംവച്ചപ്പോൾ അഖിൽ കാർ സ്റ്റാർട്ട് ചെയ്ത് ഇരപ്പിച്ചു. ബോധരഹിതയായ രാഖിയെ കൊലപ്പെടുത്താൻ അഖിൽ കാറിന്റെ പിൻസീറ്റിൽ കയറി പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടു. അഖിലും താനും ചേർന്ന് കയർ വലിച്ചുമുറുക്കി രാഖിയെ കൊലപ്പെടുത്തിയ ശേഷം ആദർശിന്റെ കൂടി സഹായത്തോടെ മറവുചെയ്തു. കാർ പലവട്ടം കഴുകിയ ശേഷം രാഖിയുടെ വസ്ത്രങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. താനും ആദർശുമായി ചേർന്നാണ് കാട്ടാക്കടയിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയത്.വെള്ളിയാഴ്ച രാവിലെ രാഹുൽ പൊലീസിൽ കീഴടങ്ങിയതായി പിതാവ് വെളിപ്പെടുത്തിയിരുന്നു. പ്രതികളെ പിടിക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് രാഖിയുടെ പിതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ അറസ്റ്റ് വിവരം പൊലീസ് പുറത്തുവിട്ടത്.....വെള്ളറട അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ പിതാവ് രാജൻ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തങ്ങൾക്ക് തൃപ്‌തിയില്ല. പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും രാജൻ ആരോപിച്ചു. സ്വന്തം വീടിനുള്ളിൽ ഇത്ര ക്രൂരമായ കൊലപാതകം നടന്നത് അഖിലിന്റെ മാതാപിതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല. കൊലപാതകത്തിൽ അഖിലിന്റെ മാതാപിതാക്കളെ മുഖ്യപ്രതികളാക്കണം. വ്യക്തമായ തെളിവുകൾ നൽകിയെങ്കിലും ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകണം. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും രാജൻ പറഞ്ഞു.... മിസ്ഡ് കോളിലൂടെ അഖിലുമായി പരിചയത്തിലായ രാഖി പ്രണയത്തിലൂടെ അനുജനെ വശീകരിക്കുകയും നിർബന്ധിച്ച് താലികെട്ടിക്കുകയും ചെയ്തതായി രാഹുൽ പറഞ്ഞു. എന്നാൽ അഖിലിനെക്കാൾ പ്രായക്കൂടുതലായതിനാൽ ബന്ധം അംഗീകരിക്കാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം ബോദ്ധ്യപ്പെട്ട അഖിൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായും രാഖിയെ അറിയിച്ചിരുന്നു. സ്നേഹബന്ധത്തിൽ നിന്ന് പിൻമാറണമെന്ന രാഹുലിന്റെ ഉപദേശം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന രാഖി വീട്ടുകാർ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുക്കി വലിച്ചതെന്നും തുടർന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുകയായിരുന്ന അഖിൽ കൂടി ചേർന്ന് കയറിൽ പിടിച്ച് വലിച്ച് മുറുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നും ഇയാൾ മൊഴി നൽകി.മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം മൃതദേഹം വീടിന്റെ കോമ്പൗണ്ടിൽ വെട്ടിയിരുന്ന കുഴിയ്ക്കുള്ളിലാക്കി ഉപ്പിട്ട് മൂടിയതായും കാറിനുള്ളിൽ നിന്ന് കൊലപാതകത്തിന്റെ തെളിവുകളൊന്നും ലഭിക്കാതിരിക്കാൻ കാർ പലതവണ കഴുകിയതായും രാഹുൽ പറഞ്ഞു. രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ച് കളഞ്ഞ് തെളിവില്ലാതാക്കി. കൊലപാതകത്തിന് ശേഷം ജോലി സ്ഥലത്തേക്ക് അഖിൽ തിരികെ പോയശേഷം കൊലപാതകത്തിനുപയോഗിച്ച തമിഴ്നാട് തൃപ്പരപ്പ് സ്വദേശിയായ സുഹൃത്തിന്റെ കാർ താനാണ് തിരികെ എത്തിച്ചതെന്നും രാഹുൽ സമ്മതിച്ചു. രാഹുലുമായി തൃപ്പരപ്പിലെത്തി കാർ കസ്റ്റഡിയിലെടുത്തശേഷം അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി .പൂവാർ സ്വദേശി രാഖിമോളെ (30) കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ സാധാരണ ഒരു മാൻ മിസിംഗ് കേസുപോലെ വെറുതെയിരുന്നില്ല പൊലീസ്. ഫോൺ കോളുകൾ അടക്കമുള്ള തെളിവുകൾക്ക് പിന്നാലെ പൂവാർ സി.ഐയും എസ്.ഐയും ശാസ്ത്രീയമായ രീതിയിൽ അന്വേഷണം ചലിപ്പിച്ചു. ബന്ധുക്കൾ അവരുടെ രീതിയിലും അന്വേഷിച്ചു. രാഖിയെ എവിടെയെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെ നീക്കിയ അന്വേഷണം ചെന്നെത്തിയതാകട്ടെ ഒരു അരുംകൊലയുടെ വിവരങ്ങളിലേക്ക്. പരാതി കിട്ടിയതുമുതൽ 17 ദിവസം നീണ്ടു ആ അന്വേഷണം. തിരുവനന്തപുരത്തെ അമ്പൂരിയിൽ ഒരു സൈനികൻ പുതുതായി പണിയുന്ന വീടിന്റെ വളപ്പിൽ നിന്ന് രാഖിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ നാടാകെ ഞെട്ടി. വൈകാതെതന്നെ സൈനികനും സഹോദരനും സുഹൃത്തുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. കൊലയ്ക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്തിനെ ഉടൻ അറസ്റ്റ് ചെയ്തു............രാഖിയുടെ വീട്ടുകാരുടെ സഹകരണത്തോടെയാണ് പൊലീസ് ശാസ്ത്രീയ അന്വേഷണത്തിന് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ജൂൺ 21ന് വൈകിട്ട് അഞ്ചരമണിയോടെ പൂവാറിലെ വീട്ടിൽ നിന്നാണ് രാഖിമോൾ എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകാനായി ഇറങ്ങിയത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ഫോൺകോൾ പോലും വരാതായതോടെ ജൂലായ് ആറിന് രാവിലെ പത്തുമണിയോടെ പിതാവ് രാജൻ പൂവാർ പൊലീസിന് പരാതി നൽകി. രണ്ടുവർഷമായി എറണാകുളത്തെ കോൾസെന്ററിൽ ജോലി നോക്കുകയായിരുന്നു രാഖി. ആദ്യമൊക്കെ വീട്ടിൽ വന്നശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയാൽ അവിടെയെത്തിയശേഷം വീട്ടുകാരെ വിളിക്കാറുണ്ടായിരുന്നു. പിന്നീട് ആ പതിവ് കുറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുശേഷമാകും അച്ഛനെയോ സഹോദരങ്ങളെയോ വിളിക്കുക. വീട്ടിൽ നിന്ന് പോയി നാലുദിവസമായിട്ടും ആർക്കും രാഖിയുടെ വിളി എത്തായപ്പോൾ രാജൻ മകളെ വിളിച്ചു നോക്കി. പല തവണ ശ്രമിച്ചിട്ടും കോൾ കണക്ട് ആയില്ല. കമ്പനിയിലെ നമ്പരിൽ വിളിച്ച് അന്വേഷിച്ചു. അപ്പോഴാണ് രാഖി അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.ദിവസങ്ങൾ നീണ്ട അന്വേഷണത്തിലും ബന്ധുക്കൾക്കും കൂട്ടുകാരികൾക്കും രാഖിയെപ്പറ്റി സൂചനയില്ലാതായപ്പോഴാണ് ജൂലായ് ആറിന് രാജൻ പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. സി.ഐയെ നേരിൽ കണ്ട് മകളെ കാണാതായ വിവരം അറിയിച്ചു. രാജന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് രാഖിയുടെ ഫോൺനമ്പർ ശേഖരിച്ച് അന്വേഷണം തുടങ്ങി. അതിനിടെ രാജൻ മകളുടെ പഴയ ഡയറിലുണ്ടായിരുന്ന നമ്പരുകളിൽ വിളിച്ചും അന്വേഷിച്ചു. സഹപാഠികളുടെ നമ്പരുകൾക്കൊപ്പം കാണപ്പെട്ട ഒരു നമ്പരിൽ വിളിച്ചപ്പോൾ താൻ ഇപ്പോൾ ഡൽഹിയിലാണെന്നും നാട്ടിൽ വന്ന് മടങ്ങുംമുമ്പ് കഴിഞ്ഞ മാസം 21ന് രാഖിയെ നെയ്യാറ്റിൻകരയിൽ വച്ച് കണ്ടതായും വെളിപ്പെടുത്തി. അയാളുടെ മറുപടിയിൽ സംശയം തോന്നിയ രാജന്റെ ബന്ധുക്കൾ വാട്ട്സ് ആപ്പും ഫേസ് ബുക്കും പരിശോധിച്ച് ആ നമ്പരിന്റെ ഉടമയുടെ പേരും ഫോട്ടോയും ശേഖരിച്ചു. അഖിൽ എന്ന യുവാവാണ് അതെന്ന് തിരിച്ചറിഞ്ഞ വീട്ടുകാർ വിവരം ഉടൻ പൊലീസിന് കൈമാറി.പൂവാർ പൊലീസ് ആ നമ്പരിലേക്ക് വിളിച്ചു. നെയ്യാറ്റിൻകരയ്ക്ക് സമീപം വച്ച് രാഖിയെ സുജിത്ത് എന്ന യുവാവിനൊപ്പം പോകുന്നത് കണ്ടതായി ഇയാൾ വെളിപ്പെടുത്തി. അതോടെ സുജിത്തിനെക്കുറിച്ചായി അന്വേഷണം. എന്നാൽ, രാഖിയുടെ ഫോൺ കോളുകളിലോ സുഹൃത്തുക്കളിലോ സുജിത്ത് എന്ന ആളില്ലെന്ന് സ്ഥിരീകരിച്ചതോടെ പൊലീസിന് സംശയമേറി. സുജിത്തിനൊപ്പം ടൂർ പോകുന്നതായി രാഖി തനിക്ക് അയച്ച മെസേജ് എന്ന പേരിൽ ഒരു മെസേജും സൈനികനായ അഖിൽ ജോലി സ്ഥലത്തിരുന്ന് പൊലീസിന് ഫോർവേഡ് ചെയ്തുകൊടുത്തു. രാഖിയുടെ നമ്പരിൽ നിന്നാണ് മെസേജ് വന്നതെങ്കിലും അതിന്റെ ഉറവിടം പരിശോധിച്ച പൊലീസിന് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പരിൽ വ്യത്യാസമുള്ളതായി ബോദ്ധ്യപ്പെട്ടു. അതോടെ അന്വേഷണം ഊർജിതമാക്കി.അതിനിടെ രാഖിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ പൊലീസിന് കോടതി നോട്ടീസയച്ചു. അന്വേഷണ പുരോഗതി കോടതിയെ ബോദ്ധ്യപ്പെടുത്തി പൊലീസ് റിപ്പോർട്ട് നൽകി. രാഖിയുടെ ഫോണിലേക്ക് അവസാനമായി വന്ന കോൾ അഖിലിന്റേതാണെന്ന് ഉറപ്പാക്കി. സംഭവ ദിവസം അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തി. ഇതിനൊപ്പം രാഖിയുടെ മൊബൈൽ ഫോണും അമ്പൂരിയിലെ ടവർ ലൊക്കേഷനിലാണെന്നും മനസിലാക്കി. രാഖിയുടെ ഫോണിലേക്ക് ആദർശിന്റെ ഫോണിൽ നിന്നെത്തിയ വിളിയും സംശയങ്ങൾ ബലപ്പെടുത്തി. അതിനിടെ അന്വേഷണം തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് മനസിലാക്കിയ അഖിൽ പട്ടാളക്യാമ്പിൽ നിന്ന് പൊലീസിനെതിരെ പരാതി നൽകി അന്വേഷണം നിർജീവമാക്കാൻ ശ്രമം നടത്തി. അതോടെ അഖിലിന്റെ 'നാടകങ്ങൾ' ഒന്നൊന്നായി പൊളിഞ്ഞു തുടങ്ങി. അതിനിടെ താൻ നിരപരാധിയാണെന്ന് വരുത്തിതീർക്കാനും ശ്രമം നടത്തി.ഇവരുടെ ഓരോ നീക്കങ്ങളും സംശയം ബലപ്പെടുത്തും വിധമായപ്പോൾ അഖിലിന്റെ അയൽവാസി ആദർശ് പൊലീസ് നിരീക്ഷണത്തിലായി. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ആദർശ് പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പരുങ്ങുകയും പരിഭ്രമിക്കുകയും ചെയ്തതോടെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ആദർശ് പൊലീസിന് മുന്നിൽ മനസ് തുറന്നു.