കേരളത്തില്‍ യുഡിഎഫ് തരംഗം എല്‍ഡിഎഫ്. മുട്ട് കുത്തി

തിരുവനന്തപുരം∙ കേരളത്തില്‍ യുഡിഎഫ് തരംഗം എല്‍ഡിഎഫ്. മുട്ട് കുത്തി . കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനം വിധി. യുഡിഎഫിന് അനുകൂലമായപ്പോള്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ എട്ട് സീറ്റ് ഒന്നിലേക്കു ചുരുങ്ങി. യുഡിഎഫ് 12 സീറ്റില്‍നിന്ന് 19 സീറ്റിലേക്ക് ഉയര്‍ന്നു മികച്ച വിജയവും നേടി. ഉറച്ച വിജയം പ്രതീക്ഷിച്ച പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥികളായി സിപിഎം പിന്തുണയോടെ മത്സരിച്ച ഇന്നസന്റ് ചാലക്കുടിയിലും ജോയ്സ് പെരിയ കൊലപാതകത്തിലൂടെ രാഷ്ട്രീയ ചിത്രം മാറിയ കാസർകോട് രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു. 1984ലെ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണു കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെതിരെ കെ.മുരളീധരന്‍ മികച്ച വിജയം നേടി. പി.കെ.ശ്രീമതിക്കെതിരെ കെ.സുധാകരന്‍ വിജയിച്ചത് സിപിഎമ്മിനു ക്ഷീണമായി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം രണ്ടാം സ്ഥാനത്തായതു കൂടുതല്‍ ക്ഷീണമായി. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസ വിജയം നേടാനായത്.ജോര്‍ജ് ഇടുക്കിയിലും പരാജയപ്പെട്ടു. പൊന്നാനിയില്‍ മത്സരിച്ച നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനും കനത്ത പരാജയമുണ്ടായി.പെരിയ കൊലപാതകത്തിലൂടെ രാഷ്ട്രീയ ചിത്രം മാറിയ കാസർകോട് രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു. 1984ലെ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണു കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെതിരെ കെ.മുരളീധരന്‍ മികച്ച വിജയം നേടി. പി.കെ.ശ്രീമതിക്കെതിരെ കെ.സുധാകരന്‍ വിജയിച്ചത് സിപിഎമ്മിനു ക്ഷീണമായി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം രണ്ടാം സ്ഥാനത്തായതു കൂടുതല്‍ ക്ഷീണമായി. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസ വിജയം നേടാനായത്.