തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകണമെന്ന് ശിപാർശ. എഡിജിപി ആനന്ദകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം സർക്കാരിനോട് ശിപാർശ ചെയ്തിരിക്കുന്നത്. നിലവിൽ 207 സ്റ്റേഷനുകളിൽ മാത്രമാണ് സിഐമാരെ നിയമിച്ചിട്ടുള്ളത്. ശേഷിക്കുന്ന 268 സ്റ്റേഷനുകളിൽ കൂടി സിഐമാരെ നിയമിക്കണമെന്നാണ് സമിതി ശിപാർശ ചെയ്തിരിക്കുന്നത്. സിഐമാരില്ലാത്ത സ്റ്റേഷനുകളുടെ ചുമതല നിലവിൽ ഡിവൈഎസ്പിമാർക്കാണ്. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനപാലനവും കേസ് അന്വേഷണവും വിഭജിച്ചു നൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നു കഴിഞ്ഞ നവംബർ ഒന്നു മുതൽ സിഐമാർക്ക് സ്റ്റേഷൻ ചുമതല നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ വർഷം ജനുവരി മുതലാണ് 207 സ്റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകിയത്.